കാക്കനാട്:സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ഇരട്ടി മധുരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ പുരസ്കാരം നേടി മൂന്നാഴ്ച്ച പിന്നിടുമ്പോൾ ഇരട്ടി മധുരമായി സംസ്ഥാനത്തെ മികച്ച കലക്ടറായി എൻ.എസ്.കെ ഉമേഷ് സംസ്ഥാന റവന്യൂ വകുപ്പിന്റെയും സര്‍വേ വകുപ്പിന്റെയും അവാര്‍ഡുകള്‍ക്ക് അർഹനായിയിരിക്കുകയാണ്.2023 മാർച്ച് 9ന് ജില്ലാ കലക്ടറായി എറണാകുളത്ത് ചുമതലയേറ്റത്.ബ്രഹ്മപുരം തീപിടിത്തം പൂർണമായി അണക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് തുടക്കം. റവന്യൂറിക്കവറി, സ്ഥലമേറ്റെടുപ്പ് എന്നിവയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനമാണ് കലക്ടറുടെ മേൽനോട്ടത്തിൽ നടന്നത്. 2500ലേറെ പട്ടയങ്ങളാണ് ഉമേഷിനുകീഴിൽ വിതരണം ചെയ്തത്. 140 കോടിയിലേറെ റവന്യു റിക്കവറിയിലൂടെ സംസ്ഥാന ഖജനാവിലേക്കെത്തിച്ചത്.കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം, നോർത്ത്, സൗത്ത് റെയിൽവേ പാത ഇരട്ടിപ്പിക്കൽ, വടുതലയിലെ പുതിയ റെയിൽവേ മേൽപ്പാലം തുടങ്ങിയ സുപ്രധാന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുഷ്യം പ്രശ്നങ്ങളില്ലാതെ തീർക്കാനായി. കസാറ്റ് ദുരന്തം, കളമശേരി ബോംബ്സ്ഫോടനം
തുടങ്ങിയ സംഭവങ്ങളിലുൾപ്പെ ടെ സമയോചിത ഇടപെടലുകൾ നടത്തിയതും ശ്രദ്ധേയമാണ്.പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം പ്രവർത്തിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് എൻ.എസ്.കെ. ഉമേഷ്. മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ ചുമന്ന് നടന്നു നീങ്ങുന്ന എം.ജി. രാജമാണിക്യത്തിന്റെയും വയനാട് സബ് കലക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷിന്റേയും ചിത്രം അന്ന് വൈറലായിരുന്നു. തമിഴ്നാട് മധുര സ്വദേശിയായ ഉമേഷിൻ്റെ ജീവിത പങ്കാളിയാണ് ഇടുക്കി ജില്ലാ കലക്ടർ വി.വിഗ്നേശ്വരി. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഉമേഷ് പാലക്കാട് അസി.കലക്ടർ, വയനാട് സബ് കലക്ടർ, ശബരിമല സ്പെഷ്യൽ ഓഫീസർ, ചിഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ തസ്തികകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.24ന് റവന്യൂ ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.